ഗുജറാത്ത് ഇരകള്‍ക്കു വേണ്ടി ഒരു പോരാട്ടം,
ആര്‍.ബി.ശ്രീകുമാര്‍
ഡി.സി.ബുക്സ്, കോട്ടയം, 2008, പേജ് 98, വില 50
ഗുജറാത്തില്‍ 2004ല്‍ നടന്ന കൂട്ടക്കൊലകളെക്കുറിച്ച് സംസ്ഥാനത്തെ മുന്‍ ഡി.ജി.പിയുടെ വെളിപ്പെടുത്തലാണ് ഈ കൃതി. കലാപത്തിന്റെ അന്തര്‍നാടകങ്ങളെക്കുറിച്ചും ഭരണകൂട ഇടപെടലുകളെക്കുറിച്ചും മലയാളിയായ ശ്രീകുമാര്‍ മറയില്ലാതെ വെളിപ്പെടുത്തുന്നു. ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും പക്ഷപാതിത്വം, മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്, ഏറ്റുമുട്ടല്‍ കൊലകള്‍ക്കു പിന്നിലെ അന്തര്‍നാടകങ്ങള്‍ എന്നിവയെല്ലാം ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്. നരേന്ദ്രമോഡിയുടെ മനുഷ്യത്വവിരുദ്ധ മുഖം, ഇഹ്സാന്‍ ജാഫ്രി വധം, ഹരേണ്‍ പാണ്ഡ്യയുടെ കൊലപാതകം, സഹീറ ഷെയ്ഖിന്റെ മൊഴിമാറ്റം, ടീസ്റ്റാ സെറ്റല്‍വാദിന്റെ ഇടപെടലുകള്‍ തുടങ്ങിയവയിലേക്കെല്ലാം ശ്രീകുമാര്‍ വെളിച്ചം വീശുന്നു.
"എന്റെ സഹപ്രവര്‍ത്തകരില്‍ പലരും ചോദിക്കാറുണ്ട്. എന്തിനാ സാറേ, മോഡിയുമായി വഴക്കിടാന്‍ പോയത്? ഞാനവരോട് പറയും, ഞാനും മോഡിയും തമ്മില്‍ ഉന്തും തള്ളുമൊന്നുമല്ല നടന്നത്. മുസ്ലിം സ്ത്രീയുടെ വയറ്റില്‍ നിന്ന് ഭ്രൂണമെടുത്ത് കശാപ്പ് ചെയ്യുന്നതു കണ്ടപ്പോള്‍ എനിക്കു സഹിച്ചില്ല. അവരുടെ പരാതികള്‍ സ്വീകരിക്കാതിരുന്നതു കണ്ടപ്പോള്‍ സഹിച്ചില്ല. കലാപത്തിനു ശേഷവും നീതിന്യായ വ്യവസ്ഥയെ തലകീഴായി മറിക്കുന്നു. ഞാനിതൊക്കെ എഴുതിക്കൊടുത്തതേയുള്ളൂ.... കേസ് ജയിക്കുന്നതു വരെ എല്ലാവര്‍ക്കും എന്നോടു പുച്ഛമായിരുന്നു. മോഡിക്കെതിരേ യുദ്ധം ചെയ്തിട്ട് എന്തു കിട്ടി എന്നായിരുന്നു പരിഹാസം. നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് സിവില്‍സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കു പലതും ചെയ്യാന്‍ കഴിയും. അതു മാത്രമാണു ഞാന്‍ ചെയ്തത്'' (കാക്ക പിടിത്തം എന്ന പതിനെട്ടാം അധ്യായത്തില്‍ നിന്ന്)